Posts

Showing posts from November, 2021

യക്ഷി

Image
വടിവാർന്നൊരുടലിന്നതുടമയാം യക്ഷി, മലയിലൊരലപോലെയുലയിലെ   യക്ഷി ; നിറമാറിൽ തറയ്ക്കുന്നിതറിയാതെൻ കൺകൾ, വഴിപിഴയാതെ ഞാനതൊഴിവാക്കി വേഗം. വർത്തമാനമർത്ത്യനെന്നും വാർത്തയാകും യക്ഷി, ശോകമൂകലോകമതിന്നേകസാക്ഷി  യക്ഷി; വിശ്രമത്തിനാശ്രയിച്ചു മിശ്രഭാവം പേറും, ഭംഗിയുള്ളൊരംഗനക്കും  രംഗവേദിയാകും. തന്നെയുന്നമിട്ടവർക്കു മന്നായായ യക്ഷി, മങ്കയെന്ന ശങ്കയേതും  പങ്കിടാത്ത യക്ഷി ; അംഗഭംഗമേറ്റിടാതെ ലിംഗഭംഗിയോടെ , വിചിത്രയായ് പവിത്രയായ് സുമിത്രയായ് നിൽപ്പൂ. മത്സരത്തിന്നുത്സവത്തിൻ  വത്സലയായ് യക്ഷി, എത്രമാത്രം ചിത്രങ്ങൾക്കു പാത്രമായി യക്ഷി ; പണ്ടുതൊട്ടേ കണ്ടുനിൽക്കാനുണ്ടു നീണ്ടനിര, വാക്കും നോക്കും പോക്കുമെല്ലാമാസ്വദിച്ചു നീയും. കഷ്ടനഷ്ടബോധമിഷ്ടമായിടാത്ത യക്ഷി, വല്ലഭനോടതുതെല്ലും മല്ലിടാതെ യക്ഷി ; പറ്റുകില്ല മാറ്റുവാൻ ചാറ്റലിനോ കാറ്റിനോ, വട്ടമിട്ടടുത്തിടും പക്ഷി ശ്രേഷ്ഠനൊട്ടുമേ. കരവിരുതിൻ ചാരുതയാൽ മേരുപോൽ യക്ഷി, മാലിനിപോൽ കല്ലോലിനിതൻ ചാരെയായ് യക്ഷി ; തിക്കിലും തിരക്കിലും തൂക്കുപാലം കാത്തിടും, പിച്ചവെച്ചുനീങ്ങിടുന്ന കൊച്ചിനെയുമെന്നും. നാടുതോറും കാടുതോറുമോടിടാത്ത യക്ഷി, തളർച്ചയോ വിളർച്ചയോ തകർ...

ഗൊബ്ബിയാള

Image
 നെല്ലറയുടെ മണ്ണിലേക്കിന്നിതാ,  ഒഴുകിയെത്തിയൊരു 'ഗൊബ്ബിയാള' ;  തമിഴകത്തിന്റെ സംസ്‌ക്കാരമേന്തും,  തനിമയാർന്നതാം സംഗീതമായി. സാക്ഷികളാക്കി നാട്ടുകൂട്ടങ്ങളെ, നാടുകാണാനതെത്തി കൊടുംപാപി ; തെരുവുതോറും കെട്ടി വലിച്ചുകൊ- ണ്ടൊരുമയോടെയങ്ങെത്തും നാരിമാർ. വീടിൻ മുറ്റത്തു കിടത്തും പാപിയെ, വായ്ക്കരിയിട്ടങ്ങു യാത്രയതാക്കും; നെഞ്ചുതല്ലിപ്പൊളിക്കുന്ന കാഴ്ചകൾ, കണ്ടു  ജനങ്ങൾ രസിച്ചങ്ങിരിക്കും. വട്ടമിട്ടു കൈത്താളമതിട്ടുകൊ- ണ്ടെട്ടുവട്ടം വലം വെക്കുമെല്ലാരും, നാട്ടറിവിന്റെ ശീലതായുള്ളൊരു പാട്ടുപാടിടും താളബോധത്തോടെ :  " അയ്യോ പാപി കൊടുംപാപി  കൊടുംപാപി ചത്താളാ   ഗൊബ്ബിയാള  കൊടുംപാപി ചത്താളാ  കോടമഴ പെയ്താളാ  ഗൊബ്ബിയാള  ഊശിപോലെ മിന്നിമിന്നി  ഊരെങ്കും പെയ്മളേ  ഗൊബ്ബിയാള  അന്തക്കാട്ടില്  പെയ്തമള  ഇന്തക്കാട്ടില് പെയ്താളാ  ഗൊബ്ബിയാള  എണ്ണത്തുടം പോലെ  ഏന്തിവന്തു പെയ്മളേ  ഗൊബ്ബിയാള " നൽകും കാർന്നോര് പ്രതിഫലമായി, പത്തു വെള്ളിക്കാശ് നന്ദിയോടേറ്റം ; എണ്ണചൊരിയും  ഞൊടിയിടക്കുള്ളിൽ, പതിവിനെന്നോണം വീട്ടമ്മമാരും. പ...

AT EASE

Image
   I am literally at ease:  With the advent of November,   And subsidence of the ubiquitous waves,  A new fountain sprouts from the Al Nahda Pond Park,  Garnishing the emergence of plentitude,  Appealing mankind to get out of shells and shelves. The Sheikh has been a romantic lover,  Designing the pond in the shape of a footstep,  Leading a cross-section of the world to an arena of tranquility;  The swift clouds above pause and give a respectful salute ,  The sun's rays shine amidst the rippling waters  And the moon plays hide and seek as the clouds surge in the dark. Migratory birds enrich the sanctity of the pond;  Thousands cover thousands of miles along the walking and jogging paths ;  Hundreds practise yoga and meditation beneath sundry trees ;  Cats make stretches at intervals only to plunge into deep sleep,  Rabbits receive cabbage leaves and leap to mounts as children watch,  Owls, herons, raven...