യക്ഷി
വടിവാർന്നൊരുടലിന്നതുടമയാം യക്ഷി, മലയിലൊരലപോലെയുലയിലെ യക്ഷി ; നിറമാറിൽ തറയ്ക്കുന്നിതറിയാതെൻ കൺകൾ, വഴിപിഴയാതെ ഞാനതൊഴിവാക്കി വേഗം. വർത്തമാനമർത്ത്യനെന്നും വാർത്തയാകും യക്ഷി, ശോകമൂകലോകമതിന്നേകസാക്ഷി യക്ഷി; വിശ്രമത്തിനാശ്രയിച്ചു മിശ്രഭാവം പേറും, ഭംഗിയുള്ളൊരംഗനക്കും രംഗവേദിയാകും. തന്നെയുന്നമിട്ടവർക്കു മന്നായായ യക്ഷി, മങ്കയെന്ന ശങ്കയേതും പങ്കിടാത്ത യക്ഷി ; അംഗഭംഗമേറ്റിടാതെ ലിംഗഭംഗിയോടെ , വിചിത്രയായ് പവിത്രയായ് സുമിത്രയായ് നിൽപ്പൂ. മത്സരത്തിന്നുത്സവത്തിൻ വത്സലയായ് യക്ഷി, എത്രമാത്രം ചിത്രങ്ങൾക്കു പാത്രമായി യക്ഷി ; പണ്ടുതൊട്ടേ കണ്ടുനിൽക്കാനുണ്ടു നീണ്ടനിര, വാക്കും നോക്കും പോക്കുമെല്ലാമാസ്വദിച്ചു നീയും. കഷ്ടനഷ്ടബോധമിഷ്ടമായിടാത്ത യക്ഷി, വല്ലഭനോടതുതെല്ലും മല്ലിടാതെ യക്ഷി ; പറ്റുകില്ല മാറ്റുവാൻ ചാറ്റലിനോ കാറ്റിനോ, വട്ടമിട്ടടുത്തിടും പക്ഷി ശ്രേഷ്ഠനൊട്ടുമേ. കരവിരുതിൻ ചാരുതയാൽ മേരുപോൽ യക്ഷി, മാലിനിപോൽ കല്ലോലിനിതൻ ചാരെയായ് യക്ഷി ; തിക്കിലും തിരക്കിലും തൂക്കുപാലം കാത്തിടും, പിച്ചവെച്ചുനീങ്ങിടുന്ന കൊച്ചിനെയുമെന്നും. നാടുതോറും കാടുതോറുമോടിടാത്ത യക്ഷി, തളർച്ചയോ വിളർച്ചയോ തകർ...
Comments
Post a Comment